Thursday, July 19, 2007

സ്റ്റഡി ടൂര്‍

അഞ്ച് സെമെസ്റ്റ്ര്‍ ക്ലാസ്സിലിരുന്ന് അലമ്പുണ്ടാക്കി ബോറടിചിരിക്കുമ്പൊഴാണ് കൊട്ടും കുരവയുമയി ആറാമത്തെ സെമെസ്റ്റര്‍ തുടങ്ങുന്നത്. ആ സെമെസ്റ്ററില്‍ ചെയ്യേണ്ട മിനി പ്രൊജെക്‍റ്റിനെ പറ്റി മിസ്സ് ഘോര-ഘോര പ്രസംഗങ്ങള്‍ തുടരുമ്പോഴും, കൊറച്ച് കൂടെ മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ ഈ സെമെസ്റ്റര്‍ ആഘോഷിക്കാം എന്നതിനെ പറ്റി കുലങ്കഷമായി ചര്‍ച നടത്തുകയയിരുന്നു ബി.ബി.സി.(ബാക്ക് ബഞ്ചേഴ്സ് ഓഫ് CEA) കലിപ്സ്. "ഇത്തവണ എവിടയ്കേങ്കിലും ഒരു ടൂര്‍ പോകാം, അവിടെ ചെന്ന് കുടിച്ച് കൂത്താടി നടക്കാം" എന്ന അഭിപ്രായം കേവലഭൂരിപക്ഷത്തിനേക്കാള്‍ കൂടുതല്‍ വോട്ടിനു ബി.ബി.സി. പാസ്സാക്കി. എവിടെ പോകണം എന്നതിനെ പറ്റി ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നെങ്കിലും, നിരനിരയായി നിക്കുന്ന ബാറുകളുടെ സാന്നിദ്‌ധ്യവും, ബിക്കിനിയില്‍ നടക്കുന്ന മദാമ്മമാരുടെ സൗന്ദര്യവും 'ഡെസ്റ്റിനേഷന്‍ കോവളം' എന്ന ലക്ഷ്യത്തില്‍ ബി.ബി.സി. ഫിക്സ് ചെയ്തു.


പത്ത് പതിനഞ്ച് പേര്‍ മാത്രം പൊയാല്‍ ഒരു രസവും ഇല്ലെന്നും, പോവാണേല്‍ ക്ലാസ്സിലെ എല്ലാവരും കൂടെ ടൂര്‍ പോകണമെന്നും, ഗേള്‍സ് എന്തായാലും ടൂറിനുണ്ടാവണമെന്നും ഒക്കെയുള്ള അഭിപ്രായങ്ങള്‍ പതുക്കെ വന്ന് തുടങ്ങി. "നമ്മള്‍ കോവളം ബീച്ചിലേക്ക് ഒരു കള്ള്കുടി ടൂര്‍ പോകുന്നു. താത്പര്യമുള്ള പെണ്‍കുട്ടികള്‍ ( ആണ്‍കുട്ടികളും) നാളെ 10 മണിക്ക് മുമ്പ് എന്റെ കയ്യില്‍ പേര് തരിക." എന്ന് റെപ്പ് ക്ലാസ്സില്‍ എനൗണ്‍സ് ചെയ്താല്‍, അഞ്ച് അടിയില്‍ താഴെ ഹൈറ്റ് ഉള്ള ദീപയുടെ ഹൈഹീല്‍ ലേഡീസ് ഷൂ തൊട്ട് ആറടി ഉയരമുള്ള സെലിന്റെ ഫ്ലാറ്റ് ചപ്പല്‍ വരെ വിത്തിന്‍ സെകന്‍ഡ്സ് കളക്റ്റ് ചെയ്യാന്‍ പറ്റും. അത് കൊണ്ട് അങ്ങനെ ഒരു പ്രഖ്യാപനം ക്ലാസ്സില്‍ എളുപ്പമല്ലായിരുന്നു.


എന്ന് വിചാരിച്ച് മുന്നോട്ട് വച്ച കാല്‍ പിന്നോട്ട് വയ്ക്കുന്നത് ആമ്പിള്ളേര്‍ക്ക് പറ്റിയ പണീ അല്ലല്ലൊ. ഒരു പാട് നാളുകള്‍ക്ക് ശേഷം പത്ത് പതിനഞ്ച് ബ്രേയിന്‍ ഒരുമിച്ച് വര്‍ക് ചെയ്തു. അവസാനം ഒരു കന്‍‍ക്‍ളുഷനില്‍ എത്തി. പിന്നാലെ റെപ്പിന്റെ പ്രഖ്യാപനം വന്നു." നമ്മള്‍ ക്ലാസ്സില്‍ എല്ലാവരും കൂടെ ടെക്നൊപാര്‍കിലേക്ക് സ്റ്റഡി ടൂര്‍ പോകുന്നു. ഭാവിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയേഴ്സ് ആയ നമ്മുക്ക് കാര്യങ്ങള്‍ നേരിട്ട് കണ്ട് പടിക്കാന്‍ പറ്റുന്ന ഈ അവസരം ആരും നഷ്ടപ്പെടുത്തരുത്." സംഭവം ഏറ്റു. ഒരു വിധം പെമ്പിള്ളേരൊക്കെ പേര് തന്നു.


ഇനിയാണ് വലിയ രണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടത്.


1) ടെക്നോപാര്‍കില്‍ സ്റ്റഡി ടൂര്‍ പോകുന്നു എന്ന് പറഞ്ഞ് കോവളത്തേക്ക് ട്രിപ് അടിക്കുമ്പോള്‍, പോകുന്ന വഴി ഒരു അര മണിക്കൂറെങ്കിലും ടെക്നൊപാര്‍കില്‍ കേറണ്ടേ... 50-60 പേരെ ഒരുമിച് അവിടെ കേറ്റണമെങ്കില്‍ അവിടത്തെ ഏതെങ്കിലും കമ്പനീടെ പെര്‍മിഷന്‍ ലെറ്റര്‍ കാണിക്കണം. വിവരമുള്ള ഒരു കമ്പനിയും ഈ 60 എണ്ണത്തിനെ ഉള്ളില്‍ കേറ്റി വിട്ട് അവരുടെ എം‌പ്ലോയീസിനെ ഡിസ്റ്റര്‍ബ് ചെയ്യില്ല.


2) ഇരുപതോളം ഗേള്‍സിനെ കോണ്ട് ടൂര്‍ പോകുമ്പൊ 2 സ്റ്റാഫ് കൂടെ വേണമെന്നാണ് കോളേജിലെ നിയമം. അപ്പൊ അതിന് പറ്റിയ നമ്മുടെ റേഞ്ചില്‍ ഉള്ള രണ്ട് സ്റ്റാഫിനെ ഒപ്പിക്കണം. പിള്ളേരുടെ കൂടെ ടൂര്‍ പോയി അവരെ സേഫ് ആയി തിരിച്ചെത്തിക്കുക അത്ര എളുപ്പമല്ലെന്ന് എല്ലാ ടീചേഴ്സിനും അറിയാം. ആരും കൂടെ വരാന്‍ റിസ്ക് എടുക്കില്ല.


ആദ്യത്തെ പ്രശ്നം സോള്വ് ചെയ്യാന്‍ ഒന്ന് രണ്ട് പേര്‍ മുന്നോട്ട് വന്നു. ചുള്ളന്മാരുടെ അങ്കിള്‍/കസിന്‍ അവിടെ ടോപ് പോസ്റ്റില്‍ വര്‍ക് ചെയ്യുന്നുണ്ട്. എന്‍‌ട്റി പാസ് അവര്‍ റെഡി ആക്കും. രണ്ടാമത്തെ പ്രശ്നം അത്ര എളുപ്പമല്ല. അന്ന് ഞങ്ങളുടെ ഒരു സീനിയര്‍ സ്റ്റുഡന്റിന്റെ ചേച്ചി കോളേജില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. ആ മിസ്സിനെ കൊണ്ട് ടൂറിന് വരാന്‍ സമ്മതം വേടിക്കണ്ട കാര്യം ഗേള്‍സിനെ ഏല്പ്പിച്ചു. അടുത്തത് ഒരു സാറിനെ കിട്ടണം. ആര് വരാന്‍.... അതും ഞങ്ങളുടെ കൂടെ. അവസാനം ഒരു സാറിനെ കണ്ടു.ഹാരോള്‍ഡ് സാര്‍. ചുള്ളന്‍ കൊറച്ച് നാളെ ആയിട്ടുള്ളൂ കോളേജില്‍ ജോയിന്‍ ചെയ്തിട്ട്. ഗ്സ്റ്റ് ലക്‌ചറര്‍ ആണ്. വന്ന് കേറീതിന്റെ പകപ്പ് മാറീട്ടില്ല. പിന്നെ ഇത്ര പാവം മനുഷ്യനെ ഞാനെന്റെ ജീവിതതില്‍ വേറെ കണ്ടട്ടില്ല.


മുന്‍പരിചയം ഉള്ള ഒരു സ്റ്റാഫും ഞങ്ങളുടെ കൂടെ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട്, ഹാരോള്‍ഡ് സാര്‍ തന്നെ ആണ് അവസാന ആശ്രയം എന്ന് എല്ലാവര്‍ക്കും അറിയാമയിരുന്നു. ടെക്നൊപാര്‍കില്‍ ചെന്നാല്‍ അവിടെ 60 കമ്പ്യൂടറിന്റെ മുന്നിലിരുന്ന് ഫുള്‍ ഡെ നമ്മള്‍ പ്രോഗ്രാം ചെയ്യുമെന്നും, എന്തിന് സാറിന് വേണേല്‍ വിവേക് ലൂക്കിന്റെ അങ്കിളിന്റെ കമ്പനിയില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ വരെ വാങ്ങി തരാമെന്ന് വരെ പറഞ്ഞ് പ്രലോഭിപ്പിച്ചു. അവസാനം എങ്ങനെ ഒക്കെയോ സാര്‍ വരാമെന്ന് സമ്മതിച്ചു.

--------

പോകുന്ന ദിവസം രാവിലെ എല്ലാവരും റെഡി ആയി കൃത്യസമയത്ത് തന്നെ എത്തി. യൂണിവേഴ്സിറ്റി എക്സാമിന് വരെ ൨൫ മിനിറ്റ് ലേറ്റ് ആയി കേറിയാല്‍ മതിന്ന് പറഞ്ഞ് നടക്കുന്നവരടക്കം. "ബോലോ കലിപ്സ് കീ ജയ്.... , ഉണ്ടപക്കട... മാലപക്കട...., കറുത്ത കോഴി.... വെളുത്ത മുട്ട..." തുടങ്ങിയ പതിവ് മുദ്രാവാക്യങ്ങളുടെ ഒപ്പം "ബോലോ ഹാരോള്‍ഡ് സാര്‍ കീ ജയ്.... " കൂടെ കൂട്ടി വിളിച്ചു. എല്ലാവരേം സന്തൊഷിപ്പിക്കണമല്ലൊ.

അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒക്കെ സിവില്‍ സപ്ലൈസില്‍ നിന്ന് വാങ്ങി ബാക്ക് സീറ്റിന്റെ അടിയില്‍ കേറ്റി ബസ് പതുക്കെ അടൂര്‍ വിട്ടു. ഓളം കൊറയാതിരിക്കാന്‍ വേണ്ടി ക്‍ളാസ്സിലെ ലാലേട്ടന്‍ ഫാന്‍സിന് വേണ്ടി 'സ്ഫടികം' സിനിമേടെ സിഡി ഇട്ടു. പക്ഷെ എന്തോ, ലാലേട്ടനേക്കാള്‍ കൂടുതല്‍ അവര്‍ കയ്യടി കൊടുത്തത് സില്‍ക് സ്മിതയ്ക്കയിരുന്നു.

ബസിന്റെ നടുക്കിലെ സീറ്റുകളിലൊന്നില്‍ ഇരുന്ന് പഞ്ചാരവര്‍ത്താനം പറയുന്നതിനിടയിലാണ് ഞാന്‍ അത് ശ്രദ്‌ധിച്ചത്. മിസ്റ്റര്‍ ഹാരോള്‍ഡ് എം ദാസ് അതാ ഫ്രന്റ് സീറ്റില്‍ നിന്നും ബാക്ക് സീറ്റ് ലക്ഷ്യമാക്കി നടന്ന് വരുന്നു. ഞാന്‍ തിരിഞ്ഞ് കോറച്ച് ഒറക്കെ പറഞ്ഞു.

"ഡാ, സാര്‍ ബാക്കിലൊട്ട് വരുന്നുണ്ട്. അവിടെ ഇരിക്കാന്‍ സീറ്റൊക്കെ ഉണ്ടല്ലൊ....."
"താന്‍ക്സ് അളിയാ.... ഇപ്പൊ ശരിയാക്കാം" റിപ്ലൈ കിട്ടി.

ദാ പോകുന്നു ഒരു ബ്രൗണ്‍ കളര്‍ ബിയര്‍ ബോട്ടില്‍..... ബാക്ക് സീറ്റിന്റെ സൈഡിലെ ഗ്ലാസ്സ് വിന്‍ഡൊയിലൂടെ നടുറോഡിലേക്ക്..... ദൈവമെ...അതാരുടേം തലയില്‍ ചെന്ന് വീഴാതിരുന്നാല്‍ മതിയായിരുന്നു. സാര്‍ അറിഞ്ഞിട്ടില്ലാന്ന് തോന്നുന്നു. ഭാഗ്യം. സാര്‍ വന്ന് എല്ലാവരോടും കുശലന്വേഷണം നടത്തി.

അഞ്ച് മിനിറ്റ് കഴിഞ്ഞില്ല.... കിഡ്നാപ്പിംഗ് സീനിനെ അനുസ്മരിപ്പിക്കും വിധം ഒരു മറ്റഡോര്‍ ടെമ്പൊ ഞങ്ങളുടെ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്ത് ഫ്രന്റില്‍ റോഡിന് ക്രോസ്സായി നിര്‍ത്തി. അതിന്റെ ഡ്രൈവര്‍ ചാടി ഇറങ്ങി നടുറോഡില്‍ നിന്ന് പൂര തെറിവിളി. ഇയാള്‍ക്ക് ഭ്രാന്തുണ്ടോന്ന് കണ്ട് നിക്കുന്നവരൊക്കെ ചോദിക്കുമെങ്കിലും, അയാള്‍ സുബോധത്തോടെ ആണ് സംസാരിക്കുന്നതെന്ന് ആ ബിയര്‍ കുപ്പീടെ ട്രാജെക്‍റ്ററി ട്രേസ് ചെയ്തവര്‍ക്കൊക്കെ മനസ്സിലാകുമയിരുന്നു. രണ്ട് ടൂര്‍ കോര്‍ഡിനേറ്റേഴ്സും, ധൈര്യത്തിന് ബസ്സിന്റെ ക്ലീനറേം വിളിച്ച് ഇറങ്ങി ചെന്ന് ആ ചേട്ടനെ പറഞ്ഞ് ഒതുക്കി വിട്ടു. തിരിച്ച് ബസ്സില്‍ കേറിയപ്പോള്‍ പ്രശ്നം എന്താണെന്ന് സാര്‍ ചോദിച്ചെങ്കിലും, "ഓ... അയാള്‍ക്ക് വട്ടാണ് " ന്ന് പറഞ്ഞ് ഊരി പോന്നു. സാറിന് എന്തൊക്കെയൊ പന്തികേട് തൊന്നി തുടങ്ങി. "നമ്മള്‍ എപ്പൊ ടെക്നൊപാര്‍കില്‍ എത്തും?" ദാ വരുന്നു സാറിന്റെ നെക്സ്റ്റ് ക്വസ്‌റ്റ്യന്‍. " ടെക്നൊപാര്‍കില്‍ എപ്പൊ എത്യാലും കൊള്ളാം.... കോവളത്ത് മൂന്നരയ്ക്ക് മുമ്പ് എത്തണം" മറുപടി കേട്ട് സാര്‍ കിടുങ്ങി കാണും....

പിന്നെ സാര്‍ കാര്യമായി ആരോടും സംസാരിച്ചില്ല. ടെക്നൊപാര്‍കില്‍ എത്തിയപ്പൊ US ടെക്നോളജീസില്‍ കേറി നിരങ്ങാന്‍ പെര്‍മിഷന്‍ കിട്ടി. മൊതതം പിള്ളേരെ രണ്ട് ഗ്രൂപ്പാക്കി ഡിവൈഡ് ചെയ്ത് കമ്പനീടെ HR എക്സിക്യൂട്ടിവ്സിന്റെ കൂടെ അകത്തേക്ക് കേറ്റി വിട്ടു. പൊട്ടന്‍ പൂരം കാണാന്‍ നടക്കുന്ന പോലെ കൊറെ തെക്ക് വടക്ക് നടന്നു. അങ്കിളിനെ കണ്ടട്ട് അവടന്നും കൂടെ പെര്‍മിഷന്‍ വാങ്ങിച്ച് വരാം ന്ന് പറഞ്ഞ ലൂക്ക് ആ വഴി സ്കിപ് ആയി. വെറെ കൊറെ എണ്ണം ദിപ്പൊ വരാം ന്ന് പറഞ്ഞ് മൂന്നാമതൊരു ഗ്രൂപ്പ് ഫോം ചെയ്ത് സ്വന്തമായി എക്സ്പ്ലൊറേഷന്‍ തുടങ്ങി. ടെക്നൊപാര്‍കില്‍ ഇനി വല്ല ബാറൊ പബോ ഉണ്ടെകില്‍ അതൊന്ന് കണ്ട് പിടിക്കുക എന്നതില്‍ കവിഞ്ഞ് ലക്ഷ്യമൊന്നും ആ ഗ്രൂപ്പിനില്ലയിരുന്നു. നടന്ന് ക്ഷീണിച്ചത് കൊണ്ട് ഞാനും ഒരിടത്ത് ഒതുങ്ങി.

കൊറച്ച് കഴിഞ്ഞപ്പൊ റെപ്പിന്റെ എനൗണ്‍സ്മെന്റ്. "ഇനി നമ്മള്‍ ടൂറിന്റെ മര്‍മ്മ പ്രധാന സ്ഥലങ്ങള്‍ ആണ് സന്ദര്‍ശിക്കാന്‍ പോകുന്നത്. ലഞ്ച് അറ്റ് ശംഖുമുഖം, ടീ/ഡ്രിങ്ക്സ് അറ്റ് കോവളം...... " ഒരു "ബോലോ റെപ്പ് കീ ജയ്" വിളിക്കാന്‍ എനിക്ക് തോന്നി. എല്ലാവരും ബസ്സില്‍ കേറി.

ശംഖുമുഖം ഇന്‍ഡ്യന്‍ കൊഫീ ഹൗസിലെ ലഞ്ച് കഴിഞ്ഞ് നെരെ കോവളം ബീച്ചില്‍ ചെന്നിറങ്ങി. ഗേള്‍സും പിന്നെ അവരുടെ ബോഡിഗാര്‍ഡ്സും മണ്ണപ്പം ചുട്ട് കളിക്കുക, ഞണ്ടിനെ പിടിക്കുക തുടങ്ങിയ ലോക്കല്‍ കളികളില്‍ മുഴുകിയപ്പൊള്‍, രണ്ടെണ്ണം ഫിറ്റ് ചെയ്താലെ ബീച്ചിലെറങ്ങാന്‍ സുഖമുള്ളൂ എന്ന് വിശ്വസിചിരുന്നവര്‍ ആ വഴിക്ക് നടന്നു. ഫോറിനെഴ്സ് ഇറങ്ങുന്ന ഏരിയ നോക്കി ഞാനും സിനുവും അന്വെഷണം തുടര്‍ന്നു. എല്ലാം കഴിഞ്ഞ് നേരത്തെ പറഞ്ഞ അസംബ്ലി പൊയിന്റില്‍ പറഞ്ഞ സമയത്ത് എത്തീത് വളരെ കൊറച്ച് പേര്‍. മിസ്സിങ് കുഞ്ഞാടുകളെ തപ്പി ഞാനും, സിനുവും ഒന്നൂടെ ഇറങ്ങി. ബാക്കി എല്ലവരും തിരിച്ചെത്തീട്ടും ഞങ്ങള്‍ തിരിച്ച് എത്താതിരുന്നത് ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ ഫാമിലീലെ രണ്ട് പൂ പൊലത്തെ പെമ്പിള്ളാരെ കണ്ടത് കൊണ്ട് മാത്രം അയിരുന്നു.

ബസ്സില്‍ കേറീതും പാട്ട് കച്ചേരി തുടങ്ങി. ബസിലെ മൈക്ക് എടുത്ത് ആര്‍ക്കും പാട്ട് പാടാം. ഫിറ്റ് ആണെങ്കിലും/അല്ലെങ്കിലും, പാട്ട് പാടാന്‍ അറിയണമെന്ന് ഒരു നിര്‍ബന്ധോം ഇല്ല. ബസ്സിന്റെ മുന്നില്‍ ഗാനകോകിലങ്ങള്‍ പാടി തകര്‍ക്കുമ്പോള്‍, പുറകില്‍ മൈക്കള്‍ ജാക്സന്മാര്‍ ആടി തകര്‍ക്കുന്നു. ദേ ഒരുത്തന്‍ ഷര്‍ട്ട് ഒക്കെ ഊരി വീശി അര്‍മാദിക്കുന്നു. ഇവനാരടാ ലോഡ്സ് പവലിയനില്‍ നിന്ന് ചാടി വന്ന സൗരവ് ഗാംഗുലിയൊ?? കഴിഞ്ഞ ഗോവ ടൂറിനു പോയപ്പൊ ഒരു തുള്ളി ബിയര്‍ പോലും കുടിക്കാതെ വന്ന പയ്യനായിരുന്നു. ഇപ്പൊ കോവളം വരെ എത്തിയപ്പോഴേക്കും ഫുള്‍ ഫിറ്റ്. കാമുകി പോയ ദുഖം അഘോഷിക്കത്രേ....

എനിക്ക് ഉറക്കം വന്ന് തുടങ്ങി. ബാക്ക് സീറ്റ് ഫുള്‍ കാലി. എല്ലാവരും ഡാന്‍സും പാട്ടും ഒക്കെ ആയി നടക്കാണ്. ഞാന്‍ പോയി കിടന്നു. നാഷണല്‍ ഹൈവെടെ ഡിവൈഡറില്‍ കൊണ്ട് കിടത്ത്യാലും ഉറങ്ങാനുള്ള കഴിവ് ദൈവം പണ്ടേ എനിക്ക് തന്നട്ടുണ്ട്. കാതടപ്പിക്കുന്ന ആ ബഹളത്തിനിടയിലും ഞാന്‍ സുഖമായി ഉറങ്ങി...

പിറ്റെ ദിവസം രാവിലെ ഹാരോള്‍ഡ് സാര്‍ എന്നെ കണ്ടപ്പോള്‍ വിളിച്ചു.എന്നിട്ട് ചെറിയ ഒരു ഉപദേശം "ഇത്ര ചെറുപ്പത്തിലെ ഇത് പോലെ മദ്യപിക്കരുത്...... കൊറച്ചൊക്കെ ആകാം. എന്നാലും ഇങ്ങനെ ഫിറ്റ് ആയി ബോധം കെട്ട് കിടക്കുന്ന ലെവല്‍ വരെ കുടിക്കരുത് "

അങ്ങനെ വെള്ളമടിക്കാതെ തന്നെ കള്ളുകുടിയന്‍ എന്ന ലെബല്‍ ഫ്രീ അയി കിട്ടി..... ഒരു സ്റ്റ്ഡി ടൂര്‍ പോയാലുള്ള ഗതികേട് നോക്കണേ.....

Monday, June 4, 2007

കണ്ടശ്ശാംകടവ് ബസ്സ് റൂട്ട് - ( പാര്‍ട് വണ്‍ )

1989 ജനുവരി 12 ലെ ചൂട്‌ കുറഞ്ഞ ഉച്ച സമയം.... ഞാന്‍ നഴ്സറി ക്ലാസ്സിണ്റ്റെ നാലമത്തെ ബെഞ്ചിണ്റ്റെ മൂലയില്‍ ബാഗൊക്കെ ഒതുക്കി റെഡി ആയി ഇരുന്നു. "ഇതെന്താ ബെല്ലടിക്കാത്തേ..... എത്ര നെരയി കാത്തിരിക്ക്‌ണു" 12 മണിക്ക്‌ പള്ളീലെ 'കര്‍ത്താവിണ്റ്റെ മാലാഖ' ചെല്ലാനുള്ള മണി അടിച്ചപ്പൊ തൊടങ്ങിയ കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ കൊണ്ട്‌ ഒരു മണി ആയപ്പൊ ആ കര്‍ണ്ണാനന്ദകരമായ സ്വരം കെട്ടു.

ണിം ണ്ണിം ണ്ണിം ണിം ണ്ണിം.... ണിം ണ്ണിം...."

ഗൂഢമായ ഒരു പുഞ്ചിരി എന്റെ മനസ്സില്‍ വിരിഞ്ഞുവൊ... എത്സി ടീചര്‍ക്കു ഒരു തംസ്‌ അപ്‌ ഒക്കെ കൊടുത്തു "അപ്പൊ നാളെ ഞാന്‍ വരില്ലട്ടോ" എന്നു പറഞ്ഞ്‌ ഞാന്‍ ക്ലാസ്സില്‍ നിന്ന് പുറത്തേയ്ക്ക്‌ ഓടി. പോകുന്ന വഴി ഒന്ന് തിരിഞ്ഞ്‌ നോക്കി " പാവം പിള്ളേര്‍സ്‌.. ഇനിയും നാലു മണി വരെ ക്ലാസ്സിലിരിക്കനം". തല ഉയര്‍ത്തി പിടിച്ച്‌ ഇത്തിരി അഹങ്കാരതൊട്‌ കൂടെ തന്നെ ക്ലാസ്സിലുള്ളോര്‍ക്ക്‌ റ്റാറ്റ കൊടുത്ത്‌ ഞാന്‍ ഇറങ്ങി. അമ്മ വീട്ടില്‍ പെരുന്നാളിനു പോകാന്‍ വീട്ടില്‍ രണ്ട്‌ മണിക്കൂറോളം കരഞ്ഞ്‌ അലമ്പുണ്ടാക്കി കിട്ടിയ 'ഉച്ചയ്ക്ക്‌ പോരനുള്ള പെര്‍മിഷന്‍'. വെറും അഞ്ച്‌ കിലോമീറ്റര്‍‍ അകലെ കിടക്കുന്ന അമ്മ വീട്ടിലെക്കു നാലു മണിക്ക്‌ സ്കൂള്‍ വിട്ടു വന്ന് പോകേണ്ട കാര്യമേ ഉള്ളൂ എങ്കിലും "സ്കൂള്‍ വിട്ടട്ട്‌ പോവണേല്‍ നിങ്ങല്‍ വെണേല്‍ പൊക്കൊ...ഞാന്‍ വരില്ല." എന്ന ഭീഷണിയുടെ വിജയം ( അതൊ " ഇവന്‍ ഒക്കെ സ്കൂളില്‍ പോയാലും ഇല്ലേലും കണക്കാ " എന്ന പിതാശ്രീയുടെ സിംപിള്‍ ഫിലൊസഫിയുടെ വിജയമൊ???) എന്തായാലും ഉച്ചയ്ക്ക്‌ തന്നെ ഞാന്‍ പരോളില്‍ ഇറങ്ങി.... ഒരു നഴ്സറികാരനു അത്മസംതൃപ്തിക്ക്‌ ഇതൊക്കെ ധാരാളം...

ഓടുന്ന വഴി റോസി ചേച്ചീടെ കിച്ചന്‍ അറ്റാക്ക്‌ ചെയ്ത്‌ ഉച്ചയ്ക്കു സ്കൂളിലെ പിള്ളേര്‍ക്ക്‌ കൊടുക്കാനുള്ള ചെറുപയറ്‍ ഒരു പിടി വാരന്‍ കൊറച്ചു സമയം കളഞ്ഞതൊഴിച്ചാല്‍ വേറെ എവിടെയും ഞാന്‍ സമയം വേസ്റ്റാക്കീല്ല. അമ്പലപറമ്പിലെ മൂവാണ്ടന്‍ മാവ്‌, ശശി ചേട്ടണ്റ്റെ വീട്ടിലെ ഇരുമ്പന്‍ പുളി, അന്തോണി അപ്പാപ്പണ്റ്റെ പറമ്പിലെ ചാമ്പക്ക, ഡോക്ടറ്‍ടെ വീട്ടിലെ ലൂബിക്ക - ഇതൊക്കെ ഒഴിവാക്കി പെട്ടന്ന് തന്നെ വീട്ടിലെത്തി. ബാഗിണ്റ്റെ സ്റ്റോറേജ്‌ ഏരിയ അന്ന് കാലി ആയിരുന്നെങ്കിലും അത്ര വെഷമം ഒന്നും ഉണ്ടായിരുന്നില്ല. വൈകീട്ട്‌ കണ്ടശ്ശാങ്കടവിലേക്ക്‌ (അമ്മ വീട്‌ )പോവല്ലേ.... അവിടെ അച്ചപ്പം,കുഴിയപ്പം,കൊഴലപ്പം പിന്നെ അമ്മാമ്മ ഉണ്ടക്കുന്ന പേരറിയാത്ത സ്പെഷ്യല്‍ ഐറ്റംസ്‌ അങ്ങനെ പെരുന്നല്‍ പലഹാരങ്ങല്‍ തന്നെ ഒരു ലോഡ്‌ കാണും. ഇന്ന് അതൊക്കെ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാല്ലൊ.....

ബാഗ്‌ ഒരു മൂലയ്ക്ക്‌ വലിച്ചെറിഞ്ഞ്‌ നേരെ അടുക്കളേലോട്ട്‌ ഓടി. അമ്മ, അമ്മാമ്മ, രണ്ട്‌ വയസ്സുകാരി അനിയത്തി തുടങ്ങിയ വീട്ടിലെ പെണ്‍പടകള്‍ എല്ലാം തന്നെ അവിടെ ഉണ്ട്‌.

" നിങ്ങള്‍ ഇതു വരെ പോവാന്‍ റെഡി ആയില്ലേ?" ഇത്തിരി ഒറക്കെ തന്നെ ഞാന്‍ ചോദിച്ചു.
"മടിയന്‍ സ്കൂളില്‍ പോവതെ വന്നിരിക്കുന്നു. ഡ്രസ്സ്‌ മാറി ചോറുണ്ണാന്‍ വാ" അമ്മയുടെ മറുപടി എനിക്കത്ര പിടിച്ചില്ലെങ്കിലും "ഊം"എന്ന മൂളലില്‍ എണ്റ്റെ പ്രതിഷേധം ഒതുക്കി ഡ്രസ്സ്‌ മാറാന്‍ നടന്നു


മോരുകൂട്ടാനും രാവിലത്തെ കടലക്കറിയും കൂട്ടി വയറുനിറച്ച്‌ കഴിച്ചതിന് ശേഷം ഉമ്മറത്തെ കസേരയില്‍ ചെന്നിരുന്നു. അമ്മവീട്ടില്‍ ചെന്നിട്ട്‌ എന്തൊക്കെ പരിപാടികള്‍. മനസ്സില്‍ ഞാനൊരു കണക്കുകൂട്ടല്‍ നടത്തി. " ഗ്ളിന്‍സും സാലൂം വീട്ടില്‍ തന്നെ ഉണ്ടാകും. രണ്ട്‌ വല്ല്യമ്മമാരുടെ മക്കള്‍ ബിനൂം ഷെറിനും നേരത്തെ തന്നെ എത്തീട്ടുണ്ടാകും. ഞാനും കൂടെ എത്തിയാല്‍ പഞ്ചപാണ്ടവന്‍മാരുടെ ലിസ്റ്റ്‌ കംപ്ളീറ്റ്‌ ആകും." ഈ നാലു പേര്‍ എന്നേക്കാള്‍ -3, -14, +3,+6 മാസങ്ങള്‍ മാത്രം ഡിഫ്രന്‍സില്‍ ഭൂജാതരായത്‌കൊണ്ടു ഞങ്ങളുടെ ചിന്താഗതികളും, തല്ലുകൊള്ളിത്തരങ്ങളും തമ്മില്‍ അപാര സിങ്ക്രൊനൈസേഷന്‍ ഉണ്ടാകുമായിരുന്നു.എല്ലാത്തിനേം ഒറ്റ നുകത്തില്‍ തന്നെ പൂട്ടാം.

എങ്കിലും ഏറ്റവും താഴെ ഉള്ള സാലു ഈ കാര്യങ്ങളില്‍ ഒരിത്തിരി മുന്നിട്ട്‌ നിന്നിരുന്നതിനാല്‍ അവനോട്‌ എനിക്ക്‌ ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. മൂന്നര വയസ്സില്‍ തന്നെ തൊട്ടടുത്ത പറമ്പിലെ ചമ്പ തെങ്ങില്‍ മതില്‌ വഴി വലിഞ്ഞ്‌ കേറി കരിക്കിടുക, കുറുമാന്‍ വീടിണ്റ്റെ തിണ്ണയില്‍ ഇരുന്നു കാലാട്ടുന്നത്‌ പോലെ കിണറിണ്റ്റെ മൂന്ന് അടി ഉയരമുള്ള തിണ്ടില്‍ കേറി ഇരുന്ന് കാല്‌ കിണട്ടിലൊട്ട്‌ ഇട്ട്‌ ആട്ടികൊണ്ടിരിക്കുക - മഴക്കാലത്ത്‌ പിടിച്ചിട്ട ബ്‌രാലും മുശൂം ഒക്കെ വലുതായൊന്നു ചെക്ക്‌ ചെയ്യാണ്‌ ഗഡി, ടെറസ്സിണ്റ്റെ മുകളില്‍ നിന്ന് സൂപ്പര്‍ മാന്‍ ചാടുന്നപോലെ താഴെ കൂട്ടിയിട്ടിരിക്കുന്ന പൂഴിയിലെക്കു ചാടുക, ഇടയ്ക്ക്‌ ടാര്‍ജറ്റ്‌ തെറ്റി തൊട്ടടുത്ത മെറ്റല്‍ കൂട്ടത്തിലൊ പ്ളെയിന്‍ തറയിലൊ ലാണ്റ്റ്‌ ചെയ്യുക , എന്നിട്ടു "അയ്യോ ,അമ്മേ" എന്ന് അഷ്ടദിക്കും മുഴങ്ങുമാറ്‌ കരഞ്ഞ്‌ നടക്കുക - ഇതൊക്കെ ആയിരുന്നു ചുള്ളണ്റ്റെ അന്നത്തെ ഹോബികള്‍. ആങ്ങനെ സംഭവബഹുലമായ ഒരു ദിവസം സ്വപ്നം കണ്ട്‌ ഇരിക്കുന്നതിനിടയില്‍ "ടാ ഡ്രസ്സ് മറി റെഡി ആവ്... ടോയ്‌ലറ്റില്‍ പോയി വാ... ഇനി ബസ്സില്‍ കേറീട്ട് അതും ഇതും പറഞ്ഞ് വരരുത്..."

കേട്ട പാതി കേക്കാത്ത പാതി ഞാന്‍‍ ഓടി കയ്യും കാലും ഒക്കെ കഴുകി ഡ്രെസ്സ് മറി വന്നു. കൊറച് കഴിഞപ്പൊ അമ്മേം അനിയത്തീം റെഡി ആയി എത്തി.

"അമ്മേ ഏത് ബസ്സിലാ പോണേ..."
"മൂന്ന് മണിക്ക് 'പുളിക്കല്‍' വരും. അതില്‍ പോകാം"

അപ്പൊ എന്റെ കണക്ക് കൂട്ടല്‍ പൊളിഞ്ഞു......അന്ന് കാലത്ത് എന്റെ വീടിന്റെ മുന്നിലൂടെ രണ്ട് ഡിഫ്രന്റ് റൂട്ടില്‍ സര്‍‌വീസ് നടത്തിയിരുന്ന ബസ്സുകള്‍ പോയിരുന്നു. പാവറട്ടി സൈഡില്‍ നിന്ന് വരുന്ന ബസ്സുകള്‍ ഇടിവാളിന്റെ നാട്ടിലൂടെ പാസ്സ് ചെയ്ത് മണലൂര്‍ 'ബണ്‍ട്' റോഡിലെത്തും - ഇത് മണലൂരിന്റെ സ്വന്തം ഏനാമവ്-കാഞ്ഞാണി ഹൈവെ. മഴക്കാലത്ത് ഒരു ബണ്ട്/ചിറ/ അണക്കെട്ട് കെട്ടാന്‍ മാത്രം വെള്ളം ഈ തോട്ടിലൂടെ...സോറി...റോഡിലൂടെ ഒഴുകുന്നത് കണ്ട് ഏതൊ ഒരു കാര്‍‌ന്നോര് ഇട്ട പേരാവണം. രാത്രി ഏഴ് മണി കഴിഞ്ഞാല്‍ പാമ്പുകള്‍ ഇറങ്ങുന്ന ഈ എട്ടടി വീതി റോട്ടിലൂടെ ചീറി പായുന്ന ബസ്സുകള്‍ കാഞ്ഞാണി സെന്ററില്‍ എത്തിയാല്‍ കിഴക്കോട്ട് തിരിഞ്ഞ് ത്രിശ്ശൂര്‍ക്കൊ, അല്ലെങ്കില്‍ പടിഞ്ഞറൊട്ട് തിരിഞ്ഞ് കണ്ടശ്ശാംകടവ്-വാടാനപ്പള്ളി വഴി ത്രിപ്രയാര്‍ക്കൊ പോകുമായിരുന്നു.തൊണ്ണൂറ്റഞ്ച് ശതമാനം ബസ്സുകളും ത്രിശ്ശൂര്‍ക്ക് സര്‍‌വീസ് നടത്തുന്നതായിരുന്നെങ്കിലും, അമ്മ ഇപ്പൊ സെലക്‍റ്റ് ചെയ്തിരിക്കുന്ന ഈ 'പുള്ളിക്കല്‍' രണ്‍ടാമത്തെ വഴി ആളുകളെ ചുമന്ന് ഓടിയും കിതച്ചും പോകുന്ന ഒരു തട്ടിക്കൂട്ട് ശകടം ആയിരുന്നു.


എന്റെ കഞ്ഞാണി സെന്ററിലെ ഷോപ്പിംഗ് മിസ്സ് ആയി. ത്രിശ്ശൂര്‍‌ക്ക് പോകുന്ന ഏതേലും ബസ്സ് ആയിരുന്നേല്‍ കാഞ്ഞണി എത്തുമ്പോ മാറി കേറണം. അപ്പൊ അടുത്ത ബേക്കറീല്‍ ഓടിക്കേറി പോപ്പിന്‍സ് വേണം,കപ്പലണ്ടി മിട്ടായി വേണം, പിന്നെ കൊറച്ച് ചോക്ലേറ്റ്.... ഒന്ന് രണ്ട് ജാം റോള്‍ കൂടെ എടുത്തോളൂ.... ബസ്സില്‍ ഇരുന്ന് അടിക്കാലോ. ഇതൊക്കെ ഞാന്‍ ഓര്‍ഡര്‍ ചെയ്ത് കഴിയുമ്പോഴേക്കും അമ്മ ഓടി കിതച്ച് കടേല്‍ എത്തീട്ടുണ്ടാകും. ജസ്റ്റ് ബില്‍ കൊടുക്കേണ്ട ജോലിയെ ഞാന്‍ ബാക്കി വച്ചിട്ടുണ്ടാകുള്ളൂ...എന്തിനാ ഇതിക്കെ വാങ്ങിച്ച് തിന്ന് വയറ് കേടക്കുന്നേന്ന് ചോദിച്ച് അമ്മ ചീത്ത പറയുമായിരുന്നെങ്കിലും ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ലയിരുന്നു. ആ ഷോപ്പിംഗ് ആണ്‌ നമ്മുടെ ഈ പുളിക്കല്‍ ബസ്സ് നശിപ്പിച്ചത്. "ഹും... നിന്നെ ഞാന്‍ എടുത്തോളാം..." ഞന്‍ ബസ്സ് സ്‌റ്റോപ്പിലേക്ക് നടന്നു.

ചെക്കന്റെ മുടിഞ്ഞ ബേക്കറി റെയ്‌ഡ് ബ്ലോക്ക് ചെയ്ത ആഹ്ലാദവും, ഡയറക്റ്റ് ടിക്കറ്റ് ആയതിനാല്‍ വെറും 90 പൈസ ചെലവില്‍ വീട്ടിലെത്താം എന്ന സന്തോഷവും, എല്ലത്തിനും ഉപരി തിരക്ക് കൊരഞ്ഞ ബസ്സില്‍ ഇരിക്കാന്‍ സീറ്റ് കിട്ടും എന്ന ആത്മവിസ്വാസവും അമ്മയുടെ മുഖത്തുണ്ടായിരുന്നു. എന്റെ അനിയത്തിയെ എടുതു കൊണ്ട് ബസ്സില്‍ യാത്ര ചെയ്യണമെങ്കില്‍ ഡെയ്‌ലി മൂന്ന് നേരം ബൂസ്റ്റ് തന്നെ കഴിക്കണം. ഫുള്‍ ടൈം വീട്ടില്‍ ഇരുന്നോണ്ട് ഫുഡ് അടിക്കുക-കിടന്നുറങ്ങുക, കിടന്നുറങ്ങുക-ഫുഡ് അടിക്കുക എന്ന ഡ്യൂട്ടി മാത്രമല്ലേ ചുള്ളത്തികുള്ളൂ.....

(തുടരും...)

Friday, June 1, 2007

ഞാനും ഗ്രൗണ്ടിലേയ്ക് ഇറങ്ങുന്നു

ഞാനും ഗ്രൗണ്ടിലേയ്ക് ഇറങ്ങുന്നു..... ഗാലറീല്‍ ഇരുന്നു കയ്യടിച്ചും കൂക്കി വിളിച്ചും ഇരിക്കുന്നതിനിടയില്‍ എനിക്കും ഒരു പൂതി....ചുമ്മ ഇറങ്ങി കളിച്ചാലോന്ന്‍....പന്ത് തൊടാന്‍ കിട്ടീല്ലെങ്കിലും വെറുതെ പന്ത്ന്റെ പൊറകെ ഒടുന്നതിന്റെ ഒരു സുഖം.... "അവിടെ കൊട്റാ.....""ഇവിടെ ഫ്രീടാ....." എന്നൊക്കെ ചുമ്മ ബഹളം വയ്കാല്ലൊ.... എപ്പഴെങ്കിലും പന്ത് തൊടാന്‍ കിട്ട്മെന്ന പ്രതീഷയോടെ........